പോസ്റ്റുകള്‍

നെന്മാറ-വല്ലങ്ങി വേല --

ഇമേജ്
 നെന്മാറ-വല്ലങ്ങി വേല --  ഋഷികേശ് ബാബു I MA History കുറച്ചുനാളായി മനസ്സിൽ കുറിച്ചിട്ടതാണ് നെന്മാറ വേല കാണണമെന്ന്. തൃശൂർ ജില്ലയിൽ P. G പഠനം ആരംഭിച്ചത് മുതൽ മനസ്സ് പൂരങ്ങളിലും വേലകളിലും ലയിച്ചുപോകുന്നതായി എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ പാലക്കാട് കൽപ്പാതിയിൽ ചെന്ന് രഥോത്സവം കണ്ടത് മനസ്സിൽ മായാതെ കിടക്കുന്നു. പല ദേശ-ഭാഷ - സംസാരങ്ങൾ ഒത്തുചേരുന്നിടം. ഒന്നാലോചിച്ചാൽ ഈ പൂരങ്ങളും ഉത്സവങ്ങളും തെയ്യവും  ഒക്കെയല്ലേ നമ്മളെ ഇങ്ങനെ ഇന്നും ഈ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത്. പൂരങ്ങളും തെയ്യവും എല്ലാം എന്നെ ഇത്രയേറെ ആകർഷിക്കാനുള്ള മറ്റൊരു കാരണം അതിന്റെ എല്ലാം ഗ്രാമീണ പശ്ചാത്തലമാണ്. കൂടുതലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലോ അല്ലെങ്കിൽ കാവുകളിലും ആയിരിക്കും ഇവ നടക്കുന്നത്. പണ്ട് കണ്ടെത്തിലെ തെയ്യത്തിന്റെ തലേന്ന് അച്ചാച്ചന്റെ കയ്യും പിടിച്ച് കണ്ടത്തിലേക്ക് നടക്കും, കണ്ടെത്തൂട് അടുക്കുന്നതിനനുസരിച്ച് ഇരുട്ട് കുറഞ്ഞു വരികയും പലനിറത്തിലുള്ള കളർ ബൾബുകൾ മിന്നിത്തിളങ്ങുകയും ചെയ്യും. കണ്ടെത്തിലെ ഒരു കോണിലായി നാളത്തെ തെയ്യത്തിന്റെ പുറപ്പാടിനുള്ള കനലിനു വേണ്ടി മരക്കുട്ടകൾ കത്തുന്നുണ്ടാവും.പലനിറത്തിലുള്ള ബലൂണുക

അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടുങ്ങല്ലൂർ

ഇമേജ്
IFFK 2024 കൊടുങ്ങല്ലൂർ അന്താരാഷ്ട്ര    ചലച്ചിത്രോത്സവം    വിഷ്ണു പ്രസാദ് രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി സിനിമ മനുഷ്യത്വത്തിനുവേണ്ടി സിനിമ എന്നു കേൾക്കുമ്പോൾ ഓർമ്മവരുന്നത് 2001 ൽ റിലീസ് ചെയ്ത ' കരുമാടിക്കുട്ടൻ ' എന്ന മലയാള ചലച്ചിത്രമാണ്. അന്ന് വീട്ടിൽ ഇന്നത്തെ പോലെയുള്ള കളർ ടീവിയൊന്നും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് അന്നത്തെ ഫിലിപ്സിന്റ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയായിരുന്നു. അതിൽ ആന്റിന ഘടിപ്പിച്ചുകൊണ്ട് അടുത്ത അയല്പക്കത്തെ വീട്ടിൽ നിന്നും ചോർത്തിയെടുത്തുകൊണ്ട് സിനിമകളും ടിവി പരിപാടികൾ കണ്ടതും ഇന്നും ഓർമ്മിക്കുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം സിനിമയുടെ മായാലോകം തീർത്ത തിയേറ്ററുകളിലേക്ക് കയറി ചെല്ലുന്നത് തികച്ചും അത്ഭുതമായിരുന്നു. ഇന്ത്യൻ സിനിമകൾ മുതൽ പാശ്ചാത്യ സിനിമകൾ വരെ ടീവിയിൽ കണ്ടിരുന്ന ഒരു ബാല്യം പിന്നീട് യൗവനം ആഘോഷമാക്കുന്നത് ഈ മാസ്മരിക ലോകത്താണ്. ഇഷ്ട്ട നടന്മാരുടെ സിനിമകൾ മാത്രം കണ്ടു തുടങ്ങിയ ഞാൻ പിന്നീട് അറിയപ്പെടാത്തതും അഭിനയ മികവുള്ളവരുടെയും സിനിമകൾ കണ്ടു തുടങ്ങി. ബിരുദ പഠന കാലത്താണ് ഫിലിം ഫെസ്റ്റിവൽ പോലുള്ള വേദികളെക്കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. അന്നേ വരെ

ചലച്ചിത്രോത്സവം

ഇമേജ്
 IFFK 2024 Aswanth Santhosh MA Malayalam വേട്ടപ്പട്ടികളുടെ ലോകം  ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് കൊടുങ്ങല്ലൂരില്‍  വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം IFF@K യുടെ ഭാഗമായത് .ബിരുദാനന്തര ബിരുദ പഠനകാലം ഇത്തരത്തിലുള്ള സർഗ്ഗവേദികൾ എല്ലാം തന്നെ അനുഭവിച്ചറിയണം എന്ന് തീരുമാനിച്ചുറപ്പിച്ചതിന്റെ ഭാഗം കൂടിയാണ് മാർച്ച് 7 മുതൽ 10 വരെ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി സിനിമാസിലേക്ക് ഞങ്ങളെ എത്തിച്ചതും.  കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെയും ലക്ഷ്മി ജ്വല്ലറിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രോത്സവം നാലുദിവസവും മുടങ്ങാതെ തന്നെയാണ് ആസ്വദിച്ചത് .നാല് ദിവസങ്ങളായി 30 ചലച്ചിത്രങ്ങളാണ് രണ്ട് സ്ക്രീനുകളിലായി പ്രദർശിപ്പിച്ചത് .എന്നാൽ 15 ചലച്ചിത്രങ്ങൾ മാത്രമാണ് കാണാനും ആസ്വദിക്കാനും വിലയിരുത്താനും കഴിഞ്ഞത്. ഓരോ ദിവസവും പുതിയ പുതിയ അനുഭവതലങ്ങൾ തന്നെയാണ് IFF@K സമ്മാനിച്ചത്.   ഒന്നിനൊന്ന് വ്യത്യസ്തമായതും മികച്ചതുമായ   ഒട്ടനവധി ചലച്ചിത്രങ്ങൾ കൊണ്ട് ചലച്ചിത്രോത്സവത്തിന്റെ വേദി ധന്യമായിരുന്നു. വിം വെൽഡേ സംവിധാനം ചെയ്ത ജപ്പാൻ ചലച്ചിത്രം പെർഫെക്റ്റ് ഡേയ്സ് , ഇൽക്കർ കാടകിന്റെ ജർമ്മൻ ചലച്ചിത്രം ദ ടീച

കാഴ്ചപ്പാട്

ഇമേജ്
 Anjana K J I MA Malayalam   വേര്  അട്ടപ്പാടി മലനിരകളിൽ താമസിക്കുന്ന ആദിവാസി വിഭാഗമാണ് ഇരുളർ. ഈ വിഭാഗത്തിൽ ജനിച്ച മരുതന്റെയും അയാളുടെ മകനായ മല്ലീശ്വരന്റെയും കഥയാണ് വേര് എന്ന ഈ ചിത്രത്തിൽ ആവിഷ്ക്കരിക്കുന്നത്. സിനിമയുടെ തലക്കെട്ട് പോലും വളരെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ' വേര് ' എന്നൊരു ഘടകം ആഴ്ന്ന് ഇറങ്ങിയാൽ പിഴുതെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അതേ കാഴ്ചപ്പാടാണ് അവരുടെ ജീവിതത്തിലും ചീത്രീകരിക്കുന്നത്. അവർ വളർന്നു വന്ന സാഹചര്യത്തിൽ നിന്ന് മറ്റൊരു സാഹചര്യം സ്വായത്തമാക്കാനുള്ള ബുദ്ധിമുട്ട് അവരെ അസ്വസ്ഥരക്കാന്നു. അവർക്ക് ആ മലനിരകളോടുളള സ്നേഹം , വിശ്വാസം അവരെ അവിടെ നിന്ന് വ്യതി ചലിച്ച് പുരോഗമനത്തിൽ എത്താൻ ശ്രമിപ്പിക്കുന്നില്ല.. ഒരുപാട് ചിന്തിപ്പിക്കുന്ന സൂചനകൾ വേരിലൂടെ കടന്നു പോകുന്നുണ്ട്. പൊതുവെ ഒരു ഉപകാരം ഇല്ല എന്ന് ചീത്രികരിച്ച ഒരു ജീവിയാണ് കഴുത . അത്കഠിനാധ്വാനം ചെയ്യുന്നത് അല്ലാതെ ഒന്നും നേടുന്നില്ല എന്ന സത്യമാണ് ഇവിടെ ചിന്തിപ്പിക്കുന്നത്. ഇത് ഇരുളരുടെ ജീവിത അവസ്ഥ തന്നെ ഇതിനോട്   ചേർത്തു വെക്കുന്നതും. കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒരു പുരോഗമനവും വരുന്നില്ല എന്ന് സാരം. ആദിവാസ

ഇന്റർനാഷണൽ ഫിലിം ഫെസിറ്റിവൽ.

ഇമേജ്
 IFFK 2024 Vijishma C.K. II M.A. Malayalam വൈകാരികതയുടെ ഇങ്ങൾ വേറിട്ടൊരനുഭവമായിരുന്നു കൊടുങ്ങല്ലൂരിൽ നാലുദിവസം നീണ്ടുനിന്ന ഇന്റർനാഷണൽ ഫിലിം ഫെസിറ്റിവൽ.ഭാഷക്കപ്പുറം ദൃശ്യങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്നതായി അനുഭവപ്പെട്ടു.നമ്മളിന്നുവരെ പരിജയിച്ച സംസ്കാരത്തിൽ നിന്നു വ്യത്യസ്തവും വൈവിധ്യവുമായ സംസ്കാരങ്ങൾ പരിചയപ്പെടാൻ സാധിച്ചു.2023-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് സൈക്കോളജിക്കൽ ഡ്രാമറ്റിക് മിസ്റ്ററി ത്രില്ലർ ചിത്രമായ മോൺസ്റ്ററിൽ അമ്മ ആറാം ക്ലാസിൽ പഠിക്കുന്ന തന്റെ മകന്റെ മുറിയിലേക്ക് കയറിച്ചെല്ലുന്ന സമയം കതക് തട്ടി അനുവാദം വാങ്ങുന്ന ചെറിയൊരു സീൻ ഇതിനെ ഉദാഹരണമാണ്.അതുപോലെ എ ഫയർ എന്ന ചിത്രത്തിൽ ലൈംഗികാസ്വാദനം പൂർണ്ണമായും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നതിനുള്ള സൂചന മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതി നിഷേധിക്കുന്ന പല വ്യക്തിത്വങ്ങളെയും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് തന്നെ പാശ്ചാത്യ സിനിമകൾ ചിത്രീകരിക്കുന്നു. നാലു ദിവസങ്ങളിലായി സംപ്രേഷണം ചെയ്ത പല സിനിമകളിലും പല സന്ദർഭങ്ങളും    വളരെ നിസ്സാരമെന്ന് തോന്നുന്ന എന്നാൽ   അതിപ്രധാനമായ വ്യക്തിസ്വാതന്ത്ര്യം പ്രായഭേദമന്യേ ഓരോ വ്യക്തിക്കുമുണ

ടോറി ആൻ്റ് ലോകിത

ഇമേജ്
  IFFK 2024                                                                                                                                                                                                                                                                                                                           അഞ്ജനാലക്ഷ്മി സി.പി.                                                                                                 രണ്ടാംവർഷ എം.എ. മലയാളം       ടോറി ആൻ്റ് ലോകിത കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി , ലക്ഷ്മി ജ്വല്ലറിയുമായി സഹകരിച്ച് ശ്രീകാളീശ്വരി തീയേറ്ററിൽവെച്ച് സംഘടിപ്പിച്ച IFF@K 2024 വളരെ സന്തോഷംനിറഞ്ഞ   കാഴ്ചാനുഭവങ്ങളാണ് നാലു ദിവസങ്ങളിലായി സമ്മാനിച്ചത്. ലോകോത്തരസിനിമകളിൽ മികച്ചവ തന്നെയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. IFF@K യുടെ രണ്ടാം ദിവസം പ്രദർശിപ്പിച്ചതിൽ ഹൃദയസ്പർശിയായ സിനിമയാണ് , ജീൻ പിയറും ലുക്ക് ഡാർഡെനും ചേർന്ന് രചനയും സംവിധാനവും ചെയ്ത ' ടോറി ആൻ്റ് ലോകിത '. ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബെ

ഓപ്പോണന്റ്

ഇമേജ്
Sanil Kumar MA Malayalam ആകുലതയുടെ നിഴലുകൾ Iff@K യുടെ ഒന്നാം ദിനം പ്രദർശിപ്പിച്ച എട്ടു സിനിമകളിൽ ഒന്നായിരുന്നു മിലാദ് അലാമി സംവിധാനം ചെയ്ത ഓപ്പോണന്റ്. ഗുസ്തി താരമായ ഇമാൻ എന്ന കേന്ദ്ര കഥാപാത്രവും കുടുംബവും അഭയാർത്ഥികളായി സ്വീഡനിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. അഭയാർത്ഥികളായി എത്തുന്ന മനുഷ്യർ അനുഭവിക്കുന്ന ഗൃഹാതുരത്വവും നിയമപരവും മാനസികപരവുമായ മറ്റു പ്രശ്നങ്ങളും സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം സിനിമ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം അസ്ഥിത്വമാണ്. ക്യൂർ വ്യക്തികൾ നേരിടുന്ന മാനസിക സമ്മർദങ്ങളും സംഘർഷങ്ങളും സിനിമ അവിഷ്കരിക്കുന്നുണ്ട്. നൂറ്റിപത്തൊമ്പത് മിനിറ്റുള്ള സിനിമ ഈ വിഷയങ്ങളെ സംഭാഷണത്തിലുപരിയായി ദൃശ്യങ്ങളിലൂടെയാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്.   ഇമാനും കുടുംബവും സ്വന്തം രാജ്യം വിട്ട് സ്വീഡനിലേക്ക് പലായനം ചെയ്യുവാനുള്ള കാരണം അവ്യക്തമായി ആദ്യം തന്നെ സൂചിപ്പിക്കുന്നുണ്ട്. സ്വീഡനിലെ ഉദ്യോഗസ്ഥരോട് വ്യക്തമായ കാരണം ബോധിപ്പിക്കുവാനായില്ലെങ്കിൽ ഇമാനിന്റെയും കുടുംബത്തിന്റെയും അപേക്ഷയെ സ്വീഡൻ ഗവൺമെന്റ് റദ്ധ് ചെ